യക്ഷയാമം – 3

മലയാളം കമ്പികഥ – യക്ഷയാമം – 3

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും
മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു
അവളുടെ മനസ്സിൽ.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.

“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”

“ഗൗരി, ഗൗരീ….”
അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു.

“താര… അവൾ… ഞാൻ… ”
ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി.

“ഗൗരി…ഇത് ഞാനാ…”
അഞ്ജലി അവളുടെ തോളിൽ കൈവച്ച് കുലുക്കി വിളിച്ചു.

ഒരു ഞെട്ടലിലെന്നപോലെ അവൾ ശരീരമൊന്ന് കുടഞ്ഞു.

“ദേ പെണ്ണേ, നീയൊരൊന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ലേ.?”

അഞ്ജലി ദേഷ്യത്തിലാണ്ടു.

“അപ്പൊ ഞാൻ കണ്ടത് സ്വപ്നമാണോ?, അതോ എന്റെ തോന്നാലോ…?”

അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് അവൾ ഭയത്തോടെ ചോദിച്ചു.

“കുന്തം…. എണീറ്റ് വാടി, നിനക്ക് രാവിലെപോകാനുള്ള ടിക്കറ്റ് എടുക്കേണ്ടേ?
അതോ നീ പോകുന്നില്ലേ..”

അപ്പോഴും ഗൗരി താൻ കണ്ടകാഴ്ചയിൽനിന്നും
മുക്തിനേടിയിരുന്നില്ല. ഇടക്കിടക്ക് അവൾ അഞ്ജലിയെത്തന്നെ നോക്കിനിന്നു.

“കാവിലമ്മേ…. നിക്ക് ന്താ പറ്റിയെ.
അരുതാത്തതൊന്നും വരുത്തിവക്കല്ലേ ദേവീ…”

കുളികഴിഞ്ഞ് രണ്ടുപേരും അക്ബർ ട്രാവൽസിൽ ചെന്ന് ഗൗരിക്കുള്ള ട്രെയിൻ ടിക്കറ്റ് എടുത്തു.
രാവിലെ പോകാനുള്ള തീരുമാനം ടിക്കറ്റ് കിട്ടിയപ്പോൾ പിൻവലിച്ചു.

വൈകുന്നേരം 5.30 നുള്ള കൊച്ചുവേലി എക്സ്പ്രെസിന് സീറ്റ് റിസർവ് ചെയ്ത്
മടങ്ങിവരും വഴി രാത്രിക്കുള്ള ഭക്ഷണവും പൊതിഞ്ഞുവാങ്ങി ലൈബ്രറിയിൽ കയറി വായിക്കാനെടുത്ത പുസ്തകങ്ങൾ തിരികെ ഏൽപ്പിച്ചു.

ഒന്നുരണ്ട് കൂട്ടുകാരികളെയും കണ്ട് യാത്രപറഞ്ഞു ഫ്ലാറ്റിലേക്ക് തിരിക്കുമ്പോൾ സമയം രാത്രി 9.30 കഴിഞ്ഞിരുന്നു

പെട്രോൾ അടിക്കാൻവേണ്ടി ഭാരത് പെട്രോളിയത്തിലേക്ക് അഞ്ജലി തന്റെ കാർ ഓടിച്ചുകയറ്റി.

“രാവിലെ പപ്പയും സഞ്ജും വരുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാ പോകുന്നേ..
കാറിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.

“ആഹ്‌ഹാ…അവൻ വന്നിട്ടുണ്ടോ.?

“ഉവ്വ്, ശരിക്കും പറഞ്ഞാൽ സഞ്ജുവിനെ കണ്ടിട്ട് 2 വർഷമായി.”

“അപ്പൊ കല്യാണം.”

“ആദ്യം കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ…”
അതു പറഞ്ഞ് അഞ്ജലി ഫോണെടുത്ത് സമയം നോക്കി.

9.45 pm

വാൾപേപ്പറിൽ സഞ്ജുവിന്റെ മുഖം കണ്ട അഞ്ജലി അറിയതൊന്നു പുഞ്ചിരിച്ചു.

പെട്രോൾ അടിച്ച് അഞ്ജലി ഗ്ലാസ് കയറ്റി എസി ഓൺ ചെയ്തു.

പമ്പിൽ നിന്നും അവൾ കാർ ഹൈവേയിലേക്ക് ഇറക്കിയതും മഴ വലിയതുള്ളികളായി പെയ്യാൻ തുടങ്ങി.
വൈകാതെ മഴ അതിന്റെ പൂർണ്ണ രൂപത്തിലെത്തി.

ഘോരമായ ശബ്ദത്തോടുകൂടി ഇടിയും, മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങിവന്നത് കാറിലിരുന്നുകൊണ്ട് അവർ രണ്ടുപേരും നോക്കിനിന്നു.
അഞ്ജലി കാറിന്റെ വേഗതകുറച്ചു.

“ജൂണിലെ നിലാമഴയിൽ,
നാണമായി നനഞ്ഞവളെ…”
എന്താ വരികൾ അല്ലെ ഗൗരി”

“മ്…”

“നിനക്ക് ന്താ പറ്റിയെ,
നീയിപ്പഴും അതാലോചിച്ചിരിക്കുവാണോ..”

“ഏയ്‌ ഒന്നുല്ല്യാ…എത്രേം പെട്ടന്ന് നാട്ടിലേക്ക് പോണം. എന്തോ അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്നുന്നൊരു തോന്നൽ.”

ഗൗരി പറഞ്ഞവസാനിപ്പിച്ചതും കാറിന്റെ വൈപ്പർ നിശ്ചലമായതും ഒരുമിച്ചായിരുന്നു.

“ദേവീ…. ചതിക്കല്ലേ…. മഴയാണ്, പുറത്തേക്ക് ഒന്നും കാണില്ല്യ.”
ഇടത്തെ ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് അഞ്ജലി കാർ റോഡ് സൈഡ്ലേക്ക് ഇറക്കി പാർക്ക് ചെയ്തു.

എന്നിട്ട് കാറിന്റെ പുറകിലുണ്ടായിരുന്ന കാലൻകുടയെടുത്ത് പുറത്തേക്ക് ഇറങ്ങി.

മഴത്തുള്ളികൾ അവളുടെ മൃദുലമായ കവിൾതടത്തിൽ ചുംബിക്കുന്നത് അഞ്ജലി അറിയുന്നുണ്ടായിരുന്നു.

ശരീരമാസകലം കുളിരുകോരിയ അഞ്ജലി വൈപ്പറിന്റെ അടുത്തേക്ക് ചെന്നിട്ട് ശക്തമായി ഇളക്കി നോക്കി.
ഒരു പ്രത്യേക ശബ്ദത്തോടെ അത് വീണ്ടും ചലിക്കാൻ തുടങ്ങി.

“ഹാവൂ രക്ഷപെട്ടു.”
കാലൻകുട ചുരുക്കി അവൾ കാറിലേക്ക് കയറി സീറ്റ് ബെൽറ്റിട്ടു.

“പോവാം..”
കാറിലിരുന്ന തുണിയെടുത്ത് അഞ്ജലി ഉൾഭാഗത്തെ ഗ്ലാസ് തുടച്ചു നീക്കികൊണ്ട് ചോദിച്ചു.

“മ്..”

പതിയെ കാർ മുന്നോട്ട് ചലിച്ചു.

കല്യാൺനഗർ കഴിഞ്ഞ് ഫ്ലാറ്റിലേക്കുള്ള വഴിയിലേക്ക് അഞ്ജലി കാർ തിരിച്ചു.

വിജനമായ റോഡിൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നൊള്ളു.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
ചുറ്റിലും കോടവന്നു നിറഞ്ഞിട്ടുണ്ട്.

ഗൗരി പതിയെ ഗ്ലാസ് താഴ്ത്തി കുളിരുകോരുന്ന തണുപ്പ് കാറിനുള്ളിലേക് അടിച്ചുകയറി.
അഴിഞ്ഞുവീണ മുടിയിഴകളിൽ ഈറൻ കാറ്റ് തഴുകിയപ്പോൾ അവളുടെ കണ്ണുകൾ താനെ അടഞ്ഞു.

പെട്ടന്ന് അഞ്ജലി ശക്തമായി ബ്രേക്ക് ചവിട്ടി.പാതി ഉറക്കത്തിലായിരുന്ന ഗൗരി മുന്നിലേക്കൊന്നു ആഞ്ഞു.

“ന്തടാ…”
കണ്ണുത്തിരുമ്പി കൊണ്ട് അവൾ ചോദിച്ചു.

“മുന്നിലൊരു ജീവി കുറുകെ ചാടി.”

“ഏത് ജീവി…”

“അറിയില്ല… പക്ഷെ അത് പെട്ടന്ന് മാഞ്ഞുപോയി..”

“നിനക്ക് തോന്നിതാകും”

ഗൗരി അവളെ സമാധാനിപ്പിക്കുമ്പോഴും ഉള്ളിൽ നേർത്തഭയം ഉടലെടുത്തിരുന്നു.

കാർ ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിലേക്ക് കടന്നു.

ലൈറ്റെല്ലാം അണഞ്ഞിരിക്കുന്നു. ചുറ്റുഅന്ധകാരം വ്യാപിച്ചുനിന്നു.

എങ്ങുനിന്നോവന്ന തണുത്ത കാറ്റ് അവരെ വാരിപ്പുണർന്നു.

“കറന്റ് പോയതാ അല്ലേ..?”
“മ്… വേഗം വാ…”

ഗൗരി മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അതിന്റെ വെളിച്ചത്തിൽ അഞ്ജലിയുടെ കൈയും പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.

കറന്റില്ലാത്ത കാരണം അവർ കോണിപ്പാടികൾ താണ്ടിയായിരുന്നു ഏഴാമത്തെ നിലയിലേക്ക് പോയത്‌.

ഓരോപടികൾ കയറുമ്പോൾ ഗൗരി തട്ടകത്തമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ടേയിരുന്നു.

ഏഴാം നിലയിലെ തങ്ങളുടെ റൂമിലേക്ക് ചെന്നതും ഡോർ തുറന്നതായി കണ്ടു.

“നീയിത് പൂട്ടിയില്ലേ….”
സംശയത്തോടെ അഞ്ജലി ചോദിച്ചു.

“ഉവ്വ്… ഞാൻ പൂട്ടിയിട്ടല്ലേ ഇറങ്ങിയത്. നീയും കണ്ടതല്ലേ…”

“പിന്നെ എങ്ങനെ…? ആരാ തുറന്നെ.?”

അഞ്ജലി ഗൗരിയുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.

നിശ്ശബ്ദ നിറഞ്ഞ മുറിയിൽ ഗൗരിയുടെ ഹൃദയമിടിപ്പുകൾ മുഴുങ്ങുന്നത് അഞ്ജലിക്ക് കേൾക്കാമായിരുന്നു.

പെട്ടന്ന് അഞ്ജലിയുടെ തോളിലേക്ക് ഒരു കൈ നീണ്ടുവന്നു.

പതിയെ അവളുടെ തോളിൽ സ്പർശിച്ചതും അഞ്ജലി തിരിഞ്ഞുനോക്കി.
ഇരുട്ടിന്റെ നേരിയ വെളിച്ചത്തിൽ ഒരു കറുത്തരൂപം.
ഒറ്റത്തവണയെ അഞ്ജലി നോക്കിയൊള്ളൂ.
കൈയിലുള്ള ഭക്ഷണത്തിന്റെ കവർ നിലത്തേക്കിട്ട് രണ്ടുകൈകളും ചെവിയോട് ചേർത്തുപിടിച്ച് അവൾ അലറിവിളിച്ചു.

“അഞ്ജലി… ഇതുഞാന സഞ്ജു…”
ഇരുട്ടിൽ നിന്നും പൗരുഷമാർന്ന ശബ്ദം കേട്ടപ്പോൾ ഗൗരിയും നിലവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *