മലയാളം കമ്പികഥ – കാദറിക്കാന്റെ മുട്ടമണി – 12
ഇതിനു മുന്പിലത്തെ പാര്ട്ട് കള് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
ഇതു എഴുതിയ കാലത്ത് ഉണ്ടായിരുന്ന ആ ഒരു മൂഡ് പിന്നീട് എന്നോ നഷ്ടപ്പെട്ടു..
:((….:(( ഏതായാലും പ്രിയ ജോണ് ബ്രോക്കും കാത്തിരുന്ന സുഹൃത്തുകൾക്കും വേണ്ടി ഈ കഥയുടെ ബാക്കി എഴുതാൻ ഞാൻ തുനിഞ്ഞിറങ്ങുകയാണ്… ഇഷ്പ്പെട്ടാലും ഇല്ലെങ്കിലും അതൊന്ന് അറിയിക്കാൻ മറക്കരുത്..
കാദറിക്കാന്റെ മുട്ടമണി ഭാഗം 12……..
ഫെസ്റ്റിന് ഉണ്ടാക്കിയ കാശ് എന്നി തിട്ട പെടുത്തുന്നതിനിടയിൽ മുത്തുലക്ഷ്മിയെ കൂടെയുള്ളവൾ വിളിച്ചു..
‘ ഇന്ത മൊറാട്ടു കാളയ് എന്തിരിക്ക മാട്ടെന്.. എന്നാ പണ്ണുവെ..??.’
‘അവൻ സെത്തു പോച്ചു..നീ അന്ത മുരുകനെ വിളി… നമ്മ ശീക്രം കാലി പണ്ണാലാം..’
അവർ അവനെ ഒന്നു തട്ടി വിളിച്ചു.. ഹൃദയമിടിപ്പ് പോലും കേൾക്കാനില്ല.. എന്തു ചെയ്യും..??
മിത്തുലക്ഷ്മി വേഗം മുരുകനെ ഡയൽ ചെയ്തു..
അയാൾ അന്നാട്ടിലെ ആംബുലൻസ് ഡ്രൈവർ.. അതും മെഡിക്കൽ കോളേജിലെ.. മെഡിക്കൽ കോളേജിൽ പിള്ളേർക്ക് പഠിക്കാൻ ശവമില്ലാതെ ബുദ്ധിമുട്ടുന്ന കാലമാണ്… അവർ ഇങ്ങനത്തെ ബോഡി വാങ്ങും.. തക്ക കാശും കൊടുക്കുന്നവന് കിട്ടും..
മുരുകന്റെ ആംബുലൻസ് വേഗം അവരുടെ ടെന്റിനടുത്തെത്തിച്ചു..
കാദറിനെ ഒരു സ്ട്രച്ചറിൽ അകത്തെത്തിച്ചു.. അന്നേരം അകത്തെ മുറിയിൽ നിന്നും ആംബുലൻസിനു വേണ്ടി വീണ്ടും കോൾ വന്നു..
‘മുരുകൻ പോയി ആ പയ്യനെയും എടുത്തു കൊണ്ട് വന്ന് ആംബുലൻസിലാക്കി..
കഷ്ടം തന്നെയാണ് ഈ ആണ്പിള്ളേരുടെ കാര്യം.. തനിക്കും വീട്ടിൽ രണ്ടു കൊച്ചുങ്ങളാണ് ഉള്ളത്.. പക്ഷെ എന്തു ചെയ്യാൻ.. ഈ ആംബുലൻസ് ഓട്ടം തന്റെ തൊഴിലായി പോയില്ലേ..’
അയാൾ മനസ്സിലോർത്തു..
ആംബുലസ് അയാൾ ഇടവഴികൾ കടന്നു പ്രധാന നിരത്തിലേക്കെടുത്തു..
പെട്ടന്ന് മുന്നിലുള്ള ജംഗ്ഷനിൽ ട്രാഫിക്ക് ലൈറ്റുകൾ ചുവപ്പായി.. അയാൾ സൈറൻ ഓണാക്കാതെ വണ്ടി ട്രാഫിക്കിൽ നിർത്തിയിട്ടു.. അല്ലെങ്കിലും വണ്ടിക്കുള്ളിൽ മരണത്തിന്റെ നിശ്ശബ്ദത ആണല്ലോ.. പൊടുന്നനെ മഴ പെയ്തു… കോരിച്ചൊരിയുകയാണ് ആകാശം.. പെട്ടന്ന് ഈ തെരുവിനെയാകെ അസാധാരണമായ എന്തോ ഒന്നു കടന്നു പിടിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി.. കോരിചൊരിയുന്ന മഴയിൽ അയാൾ പകച്ചിരിക്കാൻ നേരം തന്റെ കണ്മുന്നിൽ ആകാശം പിളർന്നു മിന്നലുകൾ ഉയിർക്കുന്നതും കണ്ടു അയാൾ ഭയന്നു..
പൊടുന്നനെ ട്രാഫിക്ക് ലൈറ്റുകൾ പച്ചയായി മാറി.. അയാൾ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി..പൊടുന്നനെ പിറകിലൊരു ശബ്ദം ഉയരുന്നത് അയാൾ അറിഞ്ഞു..
അത് ഒരു അരണ്ട അപേക്ഷയായിരുന്നു..
“വെള്ളം.. വെള്ളം..”
പൊടുന്നനെ അയാളുടെ ചിന്തകളിൽ ഒരു മിന്നൽ പിണർ ഉണർന്നു.. പിറകിലുള്ള കുട്ടികൾ മരിച്ചിട്ടില്ല.. അയാൾ വണ്ടി ഒരു വഴി അരികിൽ സൈഡ് ആക്കി.. എന്നിട്ടു ആംബുലന്സിനുള്ളിലെ ലൈറ്റ് തെളിയിച്ചു പുറത്തിറങ്ങി പിള്ളേരെ വലിച്ചിട്ട സ്ട്രച്ചറുകളിലേക്ക് സൂക്ഷിച്ചു നോക്കി.. അവരുടെ മൂക്കുകളിലേക്ക് വിരൽ ചേർത്തു വച്ചു.. ഒരാൾ ശ്വസിക്കുന്നുണ്ട്.. മറ്റെയാൾ മരിച്ചിരുന്നു.. അയാൾ ജീവൻ തുടിക്കുന്ന ആ കുട്ടിയുടെ വായിലേക്ക് വണ്ടിയിൽ കരുതിയിരുന്ന വെള്ളം കൊടുത്തു..
പിന്നെ പിറകുവശം പൂട്ടി വണ്ടി അതിവേഗം ഹോസ്പിറ്റലിലേക്ക് എടുത്തു..
മരിച്ച ബോഡി അവിടെ ഏൽപ്പിച്ച ജീവൻ തുടിക്കുന്ന ഒരു ശരീരവുമായി തന്റെ വീട്ടിലേക്ക് മടങ്ങി.. എന്നിട്ടു ഭാര്യയെ വിളിച്ചു ആ ആണ്കുട്ടിയെ പിടിച്ചു പൊക്കി അകത്തെത്തിച്ചു….
അവനവർ എല്ലാ ശുശ്രൂഷയും കൊടുത്തു.. അവന്റെ ദേഹത്തെ എല്ലാ മുറിവുകളും വച്ച കെട്ടി.. മുരുകന് പരിചയമുള്ള ഒരു ഡോക്ടർ വീട്ടിൽ വന്നു എല്ലാ ചികിൽസയും ചെയ്തു.. അങ്ങനെ അവൻ സുഖപ്പെട്ടു.. അങ്ങനെ കൊടിയ പീഡനത്തിന്റെ മൂന്നാം ദിവസം അവൻ ജീവിതത്തിലേക്ക് കണ്ണു തുറന്നു.. അരക്കെട്ടിൽ ഇപ്പോഴും വേദനയുണ്ട്..
അവൻ എഴുന്നേറ്റ് പുലരിയുടെ വെട്ടം കുളിച്ച് കിടക്കുന്ന ആ ഗ്രാമത്തോട് ഇത്തിരി വെള്ളത്തിനായി കേണു..
അതൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നു.. പുതിയ ജീവിതത്തിലേക്കുള്ള കാദറിന്റെ ഉയിർത്തെഴുന്നേൽപ്പ്…
അവനെ കാണാൻ ആദ്യം വന്നത് മുരുകന്റെ ഭാര്യ വനജയായിരുന്നു.. അവരുടെ മുഖത്ത് വാത്സല്യവും ആശ്വാസവും നിറഞ്ഞു തുളുമ്പിയിരുന്നു..
അവർ കൊണ്ടു വന്ന ഒരു മൊന്ത ചൂടുവെള്ളം അവൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു..
വനജ ആളായച്ചു മുരുകനെ വരുത്തി.. അയാൾ അവനോടു ഉണ്ടായതെല്ലാം പറഞ്ഞു..
മനുഷ്യത്വം എന്നത് ഇനിയും വറ്റിയിട്ടില്ല എന്നു അന്നാദ്യമായി അവൻ തിരിച്ചറിഞ്ഞു.. പിന്നീട് ഓരോ രാവും പകലും മുരുകനും ഭാര്യയായും അവനു കൂട്ടിരുന്നു.. അവനു സ്നേഹവും പരിചരണവും കൊടുത്തു..
ഒടുക്കം അവന് എഴുന്നേറ്റു നിൽക്കാം ചെറുതായി നടക്കാം എന്ന പരുവമായി..
അത്ര കാലവും അവൻ ഉള്ളിലിട്ടു നടത്തിയ ഒരുപാട് കണക്കു കൂട്ടലുകളുണ്ടായിരുന്നു.. അവയെല്ലാം ഇനി നടപ്പിലാക്കേണ്ട കാലമാണ്.. അവൻ ഒരുങ്ങി പുറപ്പെട്ടു..
മുരുകനോടും തനിക്ക് മറുനാട്ടിൽ കിട്ടിയ അമ്മയെയും എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കി കാദർ നാട്ടിലേക്ക് വണ്ടി കയറി.. സ്കൂളും കവലയും പുഴയോരങ്ങളും..
ആശാന്റെ കുന്നിൻ ചെരിവുകളും പിന്നെ തന്നെ തുലസിച്ചു കളഞ്ഞ ഒരു പെണ്പടയുടെ അന്ത്യവും അവൻ മനസ്സിൽ സങ്കൽപ്പിച്ചു..
ബസ്സ് ദൂരങ്ങൾ താണ്ടുകയാണ്.. അവന് ഉറക്കം വന്നില്ല.. യാത്രകൾ പൊതുവെ ഉറങ്ങി തീർക്കാനുള്ളതാണല്ലോ.. പക്ഷെ ഈ തിരിച്ച് വരവിൽ അവന്റെ ഉള്ളിൽ ഒരായിരം കണക്കു കൂട്ടലുകളുണ്ടായയിരുന്നു..
********
ഒടുക്കം പുതഞ്ഞു കിടക്കുന്ന നാട്ടിലെ ചുവന്ന മണ്പാതകളിലൊന്നിൽ അവന്റെ യാത്ര അവസാനിച്ചു.. വെട്ടത്തു നാടിന്റെ അതിരുകളിൽ അന്നേരം സൂര്യൻ എത്തി നോക്കുന്നതെയുള്ളൂ..
ചായ്ക്കടയിലെ ദാമുവും പാൽ കറന്നു സൊസൈറ്റിയിൽ കൊണ്ടെത്തിക്കുന്ന രാമുവേട്ടനും മാത്രമേ അവനെ കണ്ടുള്ളൂ..
അവൻ അവരെ ആരെയും ശ്രദ്ദിക്കാതെ
വീട്ടിലേക്ക് നടന്നു.. വലിയുമ്മയും ഉപ്പയും ഒരു നടുക്കത്തിനിടേയെങ്കിലും അവനെ വീട്ടിലേക്ക് വിളിച്ചിരുത്തി.. ദാമുവിന്റെയും രാമുവേട്ടന്റെയും കൂടിക്കാഴ്ച പക്ഷെ അന്ന് ഗ്രാമം ഒട്ടുക്കു ചർച്ച ചെയ്തു..
പിറ്റേ ദിവസം കാദറിന്റെ വീട്ടിലേക്ക് ജനം ഒഴുകി തുടങ്ങി.. നാടുവിട്ടു തിരിച്ചെത്തിയ അവനെ കാണാൻ നാട് തിരക്ക് കൂട്ടി.. അവന്റെ ഉപ്പ എല്ലാവരെയും. സമാധാനിപ്പിച്ചു തിരിച്ചയച്ചു..
പക്ഷെ കാണാൻ നിന്നവരുടെ കൂട്ടത്തിൽ ഒരാൾ മാത്രം ബാക്കിയായി.. അത് അശ്വതി കുട്ടിയായിരുന്നു.. അവൾ കതകിന് മറഞ്ഞു നിന്നു നാണത്താൽ ഒരു ചിരി ചിരിച്ചു അവനു ഒരു കത്തു നീട്ടി.. അവളുടെ കൈകൾ വിറയ്ക്കുന്നത് അവനു കാണാമായിരുന്നു..